ശനിയാഴ്‌ച, ഒക്‌ടോബർ 15, 2011

ശ്രേയാംസ് കുമാര്‍ ലാമ


ബസ് കട്ടപ്പുറത്ത് കേറ്റുകയാണെന്ന് അമ്മച്ചി വാറോല ഇറക്കിയ വിവരം ഒന്ന് വൈകിയാണ് അറിഞ്ഞത് .. രണ്ടു ദിവസം നെറ്റില്‍ കയറാന്‍ എന്തോ പറ്റിയില്ല.. കുറെക്കാലമായി ഒരു ഉഷാറും ഇല്ലാതെ തൂങ്ങി കിടന്നിരുന്ന ജാതി ട്രാക്കുകള്‍ ഒന്ന് മൂരി നിവര്‍ന്നു ഉണര്‍ന്നു ഉഷാറായി വരികയായിരുന്നു... ഇടക്കൊക്കെ ഒന്ന് രണ്ടു ബസ്സുകളില്‍ രണ്ടു നുള്ള് ഭസ്മവും സിന്ദൂരവും തൂവിയാണ് പോയതെന്ന് അപ്പോള്‍ ഓര്‍മ വന്നത്. അതൊക്കെ വളര്‍ന്നു പടര്‍ന്നു പന്തലിച്ചത് പോയിരുന്നു. ഒരു മൂച്ചില്‍ ഇരുന്നു വായിക്കാന്‍ തുടങ്ങി. വായിച്ചു തീര്‍ന്നപ്പോഴേക്കും ക്ഷീണം കൊണ്ട് തെല്ലു മയങ്ങി പോയി..

പകലറുതിയില്‍ ഏതോ ഒരു യാമത്തില്‍, ആരോ ഉറക്കെ ഒരു കവിത ചെല്ലുന്നത് കേട്ടാണ് ഉണര്നെന്നീട്ടത് ... "ഞങ്ങളുടെ പോന്നു മക്കളെ ചുട്ടു കൊന്നില്ലേ... "

ഒരു നിമിഷം... ആദ്യം ഒരു ഞെട്ടലോടെ അത് കണ്ടത് കൈത്തണ്ടയിലാണ്.. രക്ഷാ ബന്ധന്‍ ചരട് കെട്ടിയിരുന്ന ആ കൈത്തണ്ടയില്‍ ഇടതൂര്‍ന്നു തിങ്ങി വളര്‍ന്നു നില്‍ക്കുന്ന കാട്ടു രോമങ്ങള്‍... കൈവിരലുകളില്‍ നിന്നും പുറത്തേക്കു തള്ളി നില്‍ക്കുന്ന കൂര്‍ത്ത നഖങ്ങള്‍ ... അവയില്‍ ഉണങ്ങിയ ചോരപ്പാടുകള്‍ .പിടഞ്ഞു ചാടി എഴുന്നേറ്റ ഉടനെ കണ്ണാടിക്കു മുന്നിലേക്ക്‌ ഓടാനാണ് തോന്നിയത് .. കണ്ണാടിക്കു മുന്‍പില്‍ ചെന്നപാടെ അന്ധാളിച്ച കണ്ണുകള്‍ ഒന്ന് തടവി വിശ്വാസം പോരാതെ വീണ്ടും തുറിച്ചു നോക്കി. ശിരസ്സില്‍ രണ്ടു വശത്തുമായി പുറത്തേക്കു തള്ളി നില്‍ക്കുന്ന രണ്ടു കൂര്‍ത്ത കൊമ്പുകളാണ് ആദ്യം കണ്ടത്.  ഞാന്‍ "സാത്വികം" എന്ന് സ്വയം വിശ്വസിപ്പിച്ചിരുന്ന കണ്ണുകളില്‍ ... തിര തല്ലി ആര്‍ക്കുന്ന  ആസുരഭാവം.

"കുല ദൈവങ്ങളെ (കുറെ കൊലകള്‍ ചെയ്യാന്‍ കൂട്ട് നിന്നതുകൊണ്ടോ പ്രേരിപ്പിച്ചത് കൊണ്ടോ ആണോ ഈ കുല ദൈവങ്ങള്‍ ഉണ്ടായത്?) ഈശ്വരന്മാരെ." വായ തുറന്നപോള്‍ പുറത്തേക്കു തള്ളുന്ന നീണ്ടു കൂര്‍ത്ത ദംഷ്ട്രകള്‍നിന്നും ഇറ്റു വീഴുന്ന ചോരത്തുള്ളികള്‍. ആശ്ചര്യം കൊണ്ട് തുറന്നു പിടിചുപോയ വായില്‍ നിന്നും പുറത്തേക്കു തള്ളി വമിക്കുന്ന വിഷജ്വാലകള്‍. എങ്ങിനെയോ ആ നില്‍പ്പില്‍ നിന്ന് കണ്ണാടിക്കു മുന്‍പില്‍ നിന്നും തിരിഞ്ഞു. ആ ക്ഷണം തന്നെ കാലിലെന്തോ തടഞ്ഞു. ഒന്ന് കുനിഞ്ഞു കൈ എത്തിചെടുതതോ നല്ല ഒന്നാന്തരം ഒരു ത്രിശൂലം. അതിലുമുണ്ട് നല്ല ചൊവ ചോവാന്നുള്ള ചോരപ്പാടുകള്‍ അയോധ്യയില്‍ നിന്നോ ഗുജറാത്തില്‍ നിന്നോ ബന്ധുക്കള്‍ ആരെങ്ങിലും കൊണ്ടിട്ടു പോയതാവും .....

ഒരു വിധം മുറിയില്‍ നിന്ന് പുറത്തിറങ്ങി. നാലുകെട്ടിന്റെ തെക്കിനിയിലാണ് എത്തിയത്  "ശാന്താകാരം ഭുജഗശയനം ..." പൂജ മുറിക്കു മുന്നില്‍ ചമ്രം പടിചിരുന്നു നാമം ജപിക്കുന്ന അമ്മ. അമ്മയ്ക്കും മുളചിട്ടുണ്ട് നല്ല കൂര്‍ത്ത കൊമ്പുകളും, ദംഷ്ട്രകളും. ജന്നലിലൂടെ പൂമുഖതിരുന്നു ചെല്ലത്തില്‍ നിന്നും തന്റെ ചോരക്കത്തി പുറത്തെടുക്കുന്ന മുത്തശ്ശി. അച്ഛനെ കണ്ടില്ല .. ഇനി വല്ല ദളിത ന്യൂനപക്ഷ സംഹാരാര്‍ത്ഥം പള്ളിവേട്ടക്കിറങ്ങിയതായിരിക്കും.

ദൈവമേ.. പൂജാമുറിയിലേക്ക്ഒന്ന് പാളി  നോക്കിയതെ ഉള്ളൂ ... ദളിത ദാരികന്റെ രക്തമൂറുന്ന ശിരസ്സുമായി രുധിര കാളി. ചുടല താണ്ടവവുമായി ശിവന്‍. അങ്ങ് അനന്തശയനനായി സ്വര്‍ണ നാണയങ്ങള്‍ എണ്ണി കളിക്കുന്ന വിഷ്ണു.. പിന്നെ മൂലക്കല്‍ ഒരിടത്ത് ഒരു വലിയ പാറക്കല്ല്.. മുത്തപ്പന്റെ മുത്തപ്പന്റെ മുത്തപ്പന്റെ മുത്തപ്പന്റെ ..... മുത്തപ്പനായ സവര്‍ണ നിയന്ടര്താല്‍ അപ്പൂപ്പന്‍ ഏതോ ദളിത നീയാണ്ടാര്താലിന്റെ തലതല്ലി പൊട്ടിച്ച പാറക്കല്ല്. വീണ്ടും കര്‍ണപുടത്തില്‍ മാറ്റൊലിയാവുന്ന ദീനരോദനങ്ങള്‍ക്ക്‌ ഇളവോന്നുമില്ല.. ... "ഞങ്ങളുടെ പോന്നു മക്കളെ ചുട്ടു കൊന്നില്ലേ..."

അടുത്ത മുറിയിലേക്ക് വെച്ച് വെച്ച് നടക്കുമ്പോള്‍ കണ്ടു മൂലക്കല്‍ കുത്തി വെച്ചിരിക്കുന്ന ജ്വലിക്കുന്ന ഒരു തീപന്തം. ബി സി 1346 ഇല്‍ ഏതോ വകയിലെ അപ്പൂപ്പന്‍  ഏതോ ദളിതന്റെ കുടില്‍ ചുട്ടു കരിച്ചതാണോ അതോ രണ്ടു കൊല്ലം മുമ്പ് തറവാട്ടിലെ ഏതോ താവഴിയില്‍ നിന്ന് ഒറീസ്സായിലേക്ക് നൂറ്റാണ്ടുകള്‍ക്കു മുമ്പ് കുടിയേറിയ ഏതോ ഒരു കാരണവരുടെ പിന്മുറക്കാരായ ഫാസിസ്റ്റ് കസിന്മാര്‍ കണ്ടമാളിലെ പള്ളി കത്തിച്ചു വെച്ചിട്ട് പോയതാണെന്ന് തോന്നുന്നു.. തൊട്ടപ്പുറത്ത് ചാരി വെച്ചിരിക്കുന്നു, ബുദ്ധവിഹാരങ്ങള്‍ തല്ലി തകര്‍ത്തു മുത്തപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ... വല്യമ്മാവന്‍ അമ്പലങ്ങള്‍ പണിയാന്‍ ഉപയോഗിച്ച കട്ട പാരകള്‍ മൂന്നു നാലെണ്ണം. ചാരുകസേരപ്പടിയില്‍ വെച്ചിരിക്കുന്നു പണ്ട് കള്ള കണക്കെഴുതി ചുങ്കം ചുമത്തി പാവങ്ങളെ ചൂഷണം ചെയ്യാന്‍ മുതു മുതു മുതു മുതു മുത്തച്ഛന്‍ അധികാരി ഉപയോഗിച്ച നാരായം... അങ്ങേര്‍ അത് വെച്ച് കുറെ പേരെ കുത്തി കൊന്നിട്ടുമുണ്ട് എന്നും ചരിത്രകാരന്മാരായ ചിത്രകാരന്മാര്‍ വരച്ചു വെച്ചിരിക്കുന്ന ഐതിഹ്യം ..

കാരണവന്‍മാര്‍ തലമുറകളായി മച്ചില്‍ മാലയിട്ടു വെച്ചിരിക്കുന്ന ഹിറ്റ്ലര്‍ അങ്കിളിന്റെ ഫോട്ടോയില്‍ നിന്നും ഭസ്മം വീഴുന്നു.. അതിന്റെ അപ്പുറത്ത് വെച്ച നെയ്തന്യാഹുവിന്റെ ഫോട്ടോയില്‍ നിന്നും പോഴിയുന്നതോ കുങ്കുമവും. മച്ചില്‍ ചിലക്കുന്ന പല്ലിക്ക്‌ പോലും വ്യാളീ മുഖം..

അങ്ങനെ അങ്ങനെ ഈ കാഴ്ചകളില്‍ ഞാന്‍ വിവശനായി ... വിഹ്വലനായി, എന്നിട്ടും തീരാപ്പക ജ്വലിക്കുന്ന വിഷം വമിക്കുന്ന ആസുരഭാവത്തോടെ അതിന്റെ, എല്ലാ കുടിലതകലോടും കൂടി,  ശംഭോ മഹാദേവ എന്ന് പറഞ്ഞു നരസിംഹാവതാരമായി നില്‍ക്കുമ്പോള്‍ ... മുന്നില്‍ അതാ, എന്റെ ജാതി തിമിരം മൂത്ത കണ്ണുകള്‍ മഞ്ഞളിപ്പിച്ചു കൊണ്ട്, അതാ ഇടനാഴിയുടെ അറ്റത്..വെണ്മയുടെ പ്രതീകമായി.. ശാന്തിയുടെ പ്രതിരൂപങ്ങളായി.. സഹിഷ്ണുതയുടെ ദൂതുമായി നിരയായി കരുണ കരകവിയും മുഖങ്ങളുമായി ... സൈബര്‍ പുരോഗമന മതേതര മാലാഖമാരുടെ കൂട്ടം. തൂവെള്ള വസ്ത്രവുമായി ദളിത പ്രേമം തുളുമ്പുന്ന മിഴികളുമായി ... സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ഭാഷയില്‍ അവരോന്നോന്നായി സഹിഷ്ണുതയോടെ  ഇങ്ങനെ മൊഴിഞ്ഞു.

"നീ സവര്‍ണ മൂരാച്ചി.. നീ ദളിത മര്‍ദ്ധകന്‍, നീ ഫാസിസ്റ്റ്, നീ ചൂഷക മൂഷികന്‍‌, നീ സാമ്രാജ്യത്വത്തിന്റെ പൂജാരി, നീ മതേതരത്വത്തിന്റെ ഭീഷണി, നീ രാജ്യദ്രോഹി, നീ ഫ്യൂടെല്‍ മാടമ്പി .. നീ ഷാജി കൈലാസ്, നീ ജയരാജ്, നീ തിരക്കഥക്ക് മുമ്പുള്ള രഞ്ജിത്ത്.. നിന്റെ ശിക്ഷ വിധിച്ച ശേഷം നിന്നെ ഞങ്ങള്‍ വിചാരണ ചെയ്യുന്നു.നിന്നെ ഞങ്ങള്‍ ചുട്ടു കരിക്കുന്നു .. നിന്നെ ഞങ്ങള്‍ ഡിലീറ്റ് ചെയ്യുന്നു..നിന്നെ ഞങ്ങള്‍ ബ്ലോക്ക്‌ ചെയ്യുന്നു.."

"ഇവനെ ചുട്ടു കരിക്കുന്നതിന് മുമ്പ് ഒട്ടേറെ പഠിപ്പിച്ചു വിടാനുണ്ട് .. സഹിഷ്ണുതയെപ്പറ്റി, മതെതരത്വതെപ്പറ്റി, സാമ്രാജ്യത്വവിരുദ്ധതയെ പറ്റി , മാനവികതയെ പറ്റി, പുരോഗമന ആശയങ്ങളെ പറ്റി, ദേശസ്നേഹത്തെ പറ്റി.....അവ്വോകറിന്റെ സിനിമ നിരൂപണത്തെ പറ്റി..."

"ഇവനെ നമുക്ക് മതേതരത്വം പഠിപ്പിക്കാന്‍ അങ്ങ് സൗദി അറേബ്യയിലെ സെക്ക്യുലര്‍ ഇന്സ്ടിടുട്ടില്‍ ചേര്‍ക്കാം. ഇവനെ സഹിഷ്ണുത പഠിപ്പിക്കാന്‍ സമത്വ സുന്ദര ചൈനയിലെ ടിയനെമെന്‍ ചതുരത്തിലുള്ള ടെന്ഗ് അപ്പൂപ്പന്റെ അടുത്ത് വിടാം , ഇവന്റെ ഫുടെലിസ്റ്റ് മാടംബിതരവും രാജഭക്തിയും മാറ്റാന്‍ ഇവനെ നമുക്ക് ഭുട്ടനിലുള്ള റോയല്‍ വാങ്ങ്ചുച്ക് യൂനിവേര്സിട്ടിയിലോ .. ലണ്ടനിലെ വിന്‍സര്‍ കാസ്സിളിലോ അയക്കാം. അവന്റെ സാമ്രാജ്യത്വ വിധേയത്വം നീക്കാന്‍ അവനെ സ്റ്റീവ് ജോബ്സ് മെമ്മോറിയല്‍ സെന്റരിലെക്കും... ദേശസ്നേഹം പഠിപ്പിക്കാന്‍ പാക്കിസ്ഥാനിലേക്കും അയക്കാം ..."

"നിങ്ങളുടെ ദയ .. കാരുണ്യം"  (അവിടെ ഞാന്‍ ഫുള്‍ സ്റ്റോപ്പ്‌ ഇട്ടു .. കൂടുതല്‍ പറഞ്ഞാല്‍ സവര്‍ണ മൂരാച്ചി സിനെമാക്കാരനായ ജയരാജിനെ അവര്‍ ഓര്‍ക്കുമോ എന്ന ഭയം കൊണ്ട്)

അവരുടെ ആ ദിവ്യജ്യോതിസ്സില്‍,ഹൃദയത്തില്‍ നിന്നും ഉലാവുന്ന നിത്യ നിര്‍മല പൌര്‍ണമിയില്‍,  മതി മറന്നു കുറച്ചു നേരം നിന്ന്.. പിന്നെ ഞാന്‍ വാ തുറന്നു പരമാവധി വിഷ ജ്വാലകള്‍ അടക്കി കൊണ്ട് .. എന്റെ എല്ലാ രാക്ഷസീയ ഭാവങ്ങളെയും പരമാവധി ഒതുക്കി നിര്‍ത്തിക്കൊണ്ട് ഇപ്രകാരം ഉവാച: .

 " സുമനസ്സുകളെ ... മഹദ് വ്യക്തിത്വങ്ങളെ... ഞാന്‍ നേരയായിക്കോളം ...എന്നിലെ ഹൈന്ദവ ഭീകര സവര്‍ണ ഫാസിസ്റ്റ് വെറുക്കപ്പെട്ട നികൃഷ്ട ജീവിയെ ഞാന്‍ ഹലാലായി കവുത്ത് കണ്ടിച്ച്ചോളം... നാളെ മുതല്‍ ഞാന്‍ വാ മൂടികീടി ഒരു ജൈനനായി മാറി "ശ്രേയാംസ് കുമാര്‍" എന്ന് നാമധേയവുമായി ശിഷ്ട ജീവിതം കഴിച്ചോളാം. അല്ലെങ്ങില്‍ "ബുദ്ധം ശരണം ഗച്ചാമി" ... (ബാക്കി ഞാന്‍ പറയില്ല എന്തെന്നാല്‍ അതില്‍ ഒരു സംഘം വരുന്നുന്നുണ്ട് ...) എന്ന് സദാ ജപിച്ചു, മൊട്ടയടിച്ചു, "ലാമകുമാര്‍" എന്ന് പേര് മാറി മഹായാനതിന്റെ പാതയില്‍ ഗമിച്ചു സമാധി അണയും വരെ കഴിഞ്ഞോളാം. അടിയന്റെ കുലം നൂറ്റാണ്ടുകളായി ചെയ്തു പോരുന്ന സമസ്ത (ഇത് മറ്റേ സമസ്തയെ ഉധേശിച്ചല്ല ) ചൂഷണങ്ങള്‍ എല്ലാം ഏറ്റെടുത്തു മാപ്പ് പറഞ്ഞോളാം ... തുര്‍ക്മെനിസ്ഥാനിലെയും, കണ്ബോടിയായിലെയും തിമ്ബക്തു അടക്കമുള്ള ഈ പ്രപഞ്ഞ സര്‍വസ്വതെയും, മൌസും ക്ളിക്കുമെതുന്ന ഈ സകലമാന ലോകത്തെയും സര്‍വ ഹൈന്ദവ കുടിലതകള്‍ക്കും, ഉത്തരവാദിത്വം ഏറ്റെടുത്തു നിങ്ങളുടെ കാല്‍ക്കല്‍ ശിഷ്ടകാലം അടിമ കിടന്നോളാം. സൈബര്‍ ദൈവങ്ങളെ .. ദിവ്യ ജ്യോതിസ്സുകളെ (ശബരിമലയിലെ കെ എസ സി ബിക്കാരുടെ ജ്യോതിയെ ഒരു രീതിയിലും ഉദ്ദേശിച്ചിട്ടില്ല). മാനവികതയുടെ ആള്രൂപങ്ങളെ മാപ്പ് .. ഇനി ഹിന്ദു എന്ന വാക്ക് ഉറക്കത്തില്‍ പോലും ഉച്ചരിക്കില്ല. ഒരു കലെന്ടെര്‍ ദൈവങ്ങളെയും. സവര്‍ണ മൂരാച്ചി ദൈവങ്ങളെയും പൂജിക്കില്ല. മാപ്പ്.

PS  : ഈ പോസ്റ്റ്‌  ല്യ്കുന്നവനെ എല്ലാം സൈബര്‍ മാനവിക പുരോഗമന മൊത്തകച്ചവട മാലാഖമാര്‍ മസ്തകത്തില്‍ സംസ്കൃതത്തില്‍ "സന്ഘി മൂരാച്ചി" എന്ന് ചാപ്പ കുത്തി അതിനു ചുവട്ടില്‍ രക്ത തിലകം പൂശി കാവി മുണ്ട് പൊക്കി കാക്കി സൌസര്‍ ഊരി  ആസനത്തില്‍ ശൂലം കയറ്റി വിടുന്നതാണ് .. റീ ഷെയര്‍ ചെയ്യാന്‍ അഥവാ ആരെങ്കിലും തുനിഞ്ഞാല്‍ ... ആഹ അവന്റെ കാര്യം കട്ട പോഹ ...

1 അഭിപ്രായം:

ഞാന്‍ രാവണന്‍ പറഞ്ഞു...

പുഹ് പുഹ് പുഹ് മൊത്തം പ്പുഹ