വെള്ളിയാഴ്‌ച, ഒക്‌ടോബർ 21, 2011

ഇങ്ങനെയൊക്കെ കൊണ്ട് നടക്കാന്‍ ടിന്റു മോന്‍ തന്നെ ധാരാളം

ഡീസല്‍ വില വീണ്ടും കൂട്ടാന്‍ തിരുമാനിച്ചു... ഒരു ദിവസം കേരള ബന്ദിനും കുറച്ചു അക്രമങ്ങള്‍ക്കും കല്ലെറിനുമൊക്കെ വകുപ്പായി.  ഇത്രയും കൊടി കെട്ടിയ സാമ്പത്തിക വിദഗ്ദര്‍ (പ്രധാന മന്ത്രി അടക്കം)  ഈ രാജ്യത്ത് ഉണ്ടായിട്ടു ആകെ രണ്ടേ രണ്ടു മാര്‍ഗമേ ധനകമ്മി കുറക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് അറിയൂ, അല്ലെങ്കില്‍ അവര്‍ ഉപയോഗിക്കുന്നുള്ളൂ. ഒന്നുകില്‍ ഇന്ധന വില കൂട്ടുക അതല്ലെങ്ങില്‍ പലിശ നിരക്ക് കൂട്ടുക. എന്തായാലും അത് സാധാരണക്കാരന്റെ വയറ്റത്ത് അടിക്കാനുള്ളതാണ്. അവര്‍ അല്ലെ രാപകല്‍ പണി എടുത്തു ഉപ്പു മുതല്‍ കര്‍പ്പൂരം വരെ കാശ് മുടക്കി വാങ്ങി  ജീവിത വണ്ടി വലിച്ചു തീര്‍ക്കേണ്ടത്. സാം പിട്രോടയും രംഗരാജനും ഒന്നും മാര്‍കെറ്റില്‍ പോയി ഉപ്പും മുളകും അരിയും സവാളയും വാങ്ങുന്നില്ലല്ലോ. ഇനി അവരൊക്കെ പെട്രോള്‍ അടിച്ചാലോ? അത് ലിട്ടെരിനു ആയിരം രൂപ ആയാലും നമ്മുടെ നികുതി പണത്തില്‍ നിന്നും കൊടുക്കുന്നതല്ലേ... അപ്പോള്‍ ഇതൊന്നും അവര്‍ക്കൊന്നും ഒരു പ്രശ്നവുമില്ല.  


ഒരു കണക്കിന് നോക്കിയാല്‍  ഇന്ത്യയെപ്പോലെയുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഇത്രയും അനുകൂലമായ സാമ്പത്തിക പരിതസ്ഥിതി ഇനി ഉണ്ടാവാനില്ല. വികസിത രാഷ്ട്രങ്ങള്‍ എല്ലാം തന്നെ സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് ഉഴലുന്നു. അത്തരം കമ്പോളങ്ങളില്‍ പണം ഇറക്കിയിരുന്ന നിക്ഷേപകര്‍ അവരുടെ നിക്ഷേപങ്ങള്‍ക്കായി വികസ്വര രാജ്യങ്ങളിലെ കമ്പോളങ്ങളില്‍ ഉറ്റു നോക്കി കൊണ്ടിരിക്കുന്നു. വളരുന്ന ഒരു സമ്പദ് വ്യവസ്ഥയില്‍ ഇന്‍വെസ്റ്റ്‌ ചെയ്യാനേ വിവരമുള്ള നിക്ഷേപകര്‍ തുനിയുകയുല്ലോ. പക്ഷെ ആ സമ്പദ് വ്യവസ്ഥ നല്ല രീതിയില്‍ പരിപാലിച്ചു വരുന്നതാണ് എന്ന് അവര്‍ക്ക് വിശ്വാസം ഉണ്ടാവണം എന്ന് മാത്രം. പക്ഷെ എങ്ങിനെ നോക്കിയാലും ക്രമക്കേടുകള്‍ മാത്രം ഉള്ള നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപിക്കണമെങ്കില്‍ ഒന്നുകില്‍ അവര്‍ക്ക് തലയ്ക്കു ഓളം ഉണ്ടായിരിക്കണം അല്ലെങ്കില്‍ കലക്കവെള്ളത്തില്‍  മീന്‍ പിടിക്കുന്ന തിരി മുറിഞ്ഞ കള്ളന്മാരാവണം.. 


ഇതല്ലാം നന്നായി അറിഞ്ഞിട്ടും, ഒന്നും അറിയില്ലെന്ന് നടിക്കുന്ന, ഒന്നും ക്രിയാത്മകമായി ചെയ്യാത്ത ആ ഇന്റര്‍നാഷണല്‍ ഇക്കനോമിസ്ടുകളെ നമ്മള്‍ എന്ത് ചെയ്യണം. ഇവിടെ സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ എന്നാ ചൂതാട്ട കേന്ദ്രവും, അഴിമതിയും കേടുകാര്യസ്തയും അരാജകത്വവും കൊടി കുത്തി വാഴുന്ന സമ്പദ് വ്യവസ്ഥയും നേരെയാക്കാന്‍ ഇവര്‍ക്കാര്‍ക്കും സമയമോ സൌകര്യവും ഇല്ല. മുട്ടുമ്പോ മുട്ടുമ്പോ പലിശ നിരക്കോ ഇന്ധന വിലയോ കൂട്ടാന്‍ ഹാര്‍വാര്‍ഡിലും ഒക്സ്ഫോര്ടിലും എം ഐ ട്ടിയിലും പയറ്റി തെളിഞ്ഞ പുലികളുടെ സേവനം ഒന്നും വേണ്ട. ഓടോമാട്ടിക് ആയി ഇതുയര്താന്‍ ഉള്ള എന്തെങ്കിലും സംവിധാനം ഉണ്ടായാല്‍ മതി. ഇത്രയും കോടികള്‍ മുടക്കി ആര്‍ ബി ഐയിലും, സാമ്പത്തിക മന്ത്രാലയത്തിലും ഇത്തരം വീര ശൂര പരാക്രമികളെ ചുമക്കേണ്ട  എന്ത് ആവശ്യം ആണ് നമുക്കുള്ളത് എന്ന് മനസ്സിലാവുന്നില്ല. ഇങ്ങനെ ഒക്കെ കൊണ്ട് നടക്കാന്‍ ടിന്റു മോന്‍ മതി.

അഭിപ്രായങ്ങളൊന്നുമില്ല: