ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

സിനിമ റിവ്യൂകള്‍ ഇങ്ങനെയാവണം... അല്ലെങ്കില്‍ ഇങ്ങനെയേ ആവാവൂ

ഗഹനമായ പഠനങ്ങള്‍ അപഗ്രഥനം എന്നീ ശാഖകളെ പൂര്‍ണമായും ഒഴിവാക്കി കൊണ്ടാണീ കുറിപ്പ്. എഴുതിക്കൂട്ടന്‍ ഏറ്റവും എളുപ്പമുള്ള ഒന്നാണ് സിനിമ വിമര്‍ശനം. പത്തു നൂറു ദിവസം കോടിക്കണക്കിനു രൂപ ചിലവിട്ടു പത്തു മുന്നൂരാളുകള്‍ കഠിനാധ്വാനം ചെയ്തു രണ്ടര മണിക്കൂറില്‍ നിര്‍മിക്കുന്ന സിനിമയില്‍ പരിപൂര്‍ണത കൊണ്ടുവരാന്‍ ദൈവത്തിനു പോലും കഴിയില്ല. പിന്നെ അതെപറ്റി എന്ത് അസംബന്ധം  എഴുതിയാലും വായിക്കാന്‍ ഇഷ്ടം പോലെ ആളും..

സാഹിത്യ സൃഷ്ടികളെ പറ്റിയും സിനിമകളെക്കുറിച്ചും  റിവ്യൂ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇത്തരം വിമര്‍ശന കുറിപ്പുകള്‍ എഴുതിയിരുന്ന പഴയ തലമുറകള്‍  രൂക്ഷമായ ഭാഷ ഉപയോഗിച്ച് നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. അതൊക്കെ ഒരു സൃഷ്ടിയെ ആസ്പദം ആക്കി ആയിരുന്നു. അല്ലാതെ ആ കലാകാരന്റെ, സാഹിത്യകാരന്റെ അല്ലെങ്ങില്‍ ചലച്ചിത്രകാരന്റെ പേര്‍സണല്‍ സ്പേസില്‍ കടന്നു കയറി വ്യക്തി വിദ്വേഷം തീര്‍ക്കുന്ന രീതിയില്‍ ആക്രമിച്ചല്ലഈ യുഗത്തില്‍ സൈബര്‍ സ്പേസില്‍ കയറുമ്പോള്‍  എവിടെയും കാണുന്ന വിമര്‍ശന കുറിപ്പുകള്‍ ഏറിയ കൂറും ഒരു വ്യക്തിയെ മുന്‍ നിര്‍ത്തി അവന്റെ സൃഷ്ടികളില്‍ നിന്നെല്ലാം മാറി നിന്ന് വ്യക്തികളുടെ ജാതി, മത, വര്‍ണ, വര്‍ഗ, ഐഡന്റിറ്റികള്‍ ഉന്നം വെച്ചാണ് വിമര്‍ശനങ്ങള്‍ മുന കൂര്പിക്കുന്നത്. അത് ക്രിടിസിസം ആയി കാണാന്‍ പറ്റില്ല. അത് അറ്റാക്ക്‌ എന്നാ ജനുസ്സില്‍ പെടുന്നവയാണ്. അവിടെയാണ് വഴി തെറ്റി പോകുന്നതും വായിക്കുന്നവരെ വഴി തിരിച്ചു വിടുന്നതും. പ്രണയം എന്ന സിനിമയെ വിമര്‍ശിച്ചുള്ള റിവ്യൂകള്‍ ഏറിയ കൂറും ബ്ലെസ്സിയോടുള്ള വ്യക്തി വിരോധം തീര്‍ക്കാനുള്ള കുറിപ്പുകള്‍ ആയാണ് വായനക്കാരന് തോന്നുക. നാലാള്‍ നല്ലത് എന്ന് പറഞ്ഞു പോപ്പുലര്‍ ആയ ഒരു ചലച്ചിത്രത്തെ നാല് തെറി പറഞ്ഞില്ലെങ്കില്‍ തന്നെ ബുദ്ധി ജീവികളുടെ ലിസ്റ്റില്‍ നിന്നും വെട്ടി കളയും എന്ന ഭീതി.. അത് കാരണം ഈ മാനസിക രോഗികള്‍ അകിടിന് ചുറ്റും  ചോര തിരഞ്ഞു നടക്കും. ഒടുവില്‍ എന്തെങ്കിലും കിട്ടും, അത് ഏതോ ഒരു രംഗത്തില്‍ ബാത്രൂമില്‍ ഒട്ടിച്ചു വെച്ച ഒരു സിനിമ പോസ്റ്റര്‍ ആവാം, അല്ലെങ്കില്‍ നായകന്‍റെ കൂട്ടുകാരന്‍ ധരിച്ചിരുന്ന അണ്ടര്‍ വെയര്‍ ഇന്റെ ബ്രാന്‍ഡ്‌ ആവാം, അതോ നായിക ഏതോ സീനില്‍ കഴിക്കുന്ന ഐസ് ക്രീം ഫ്ലാവരിനെക്കുറിചാവം, . അങ്ങിനെ എന്തെങ്കിലും തേടി പിടിച്ചു കൊലവിളി നടത്തുമ്പോള്‍ കിട്ടുന്ന ആത്മ ഹര്‍ഷം. ആ ഹ ഹ...

ഇയ്യിടെ ഒരു സിനിമ നിരൂപണം മുഴുവന്‍ ആ ചിത്രത്തിലെ നായക കഥാപാത്രം ഏതോ ഒരു രംഗത്തില്‍ ഓടിചിരിക്കുന്ന ഒരു ജീപ്പിന്റെ രജിസട്രറേന്‍ നമ്പറിനെ മാത്രം ചുറ്റി പറ്റി ഒരു നിരൂപകന്‍ നിര്‍വഹിക്കുന്നത് വായിക്കാനുള്ള ഭാഗ്യം സിദ്ധിച്ചു. ആ ചലച്ചിത്രത്തിനെ വിമര്‍ശിക്കാന്‍ മറ്റു ഒട്ടേറെ തലങ്ങളുടായിരിക്കെ തന്നെ ആ നമ്പര്‍ കുരുക്കില്‍ പെടുത്തി വലിച്ചിഴച്ചത് അയാളുടെ മനസ്സിലെ രാഷ്ട്രീയവും, വീക്ഷണങ്ങളും, നിലപാടുകളും,  വായിക്കുന്നവനിലേക്ക് അടിചെല്‍പ്പിക്കാനുള്ള അദമ്യമായ ഒരു ത്വരയെയാണ്.

അടുത്ത് കാണുന്ന കാര്യം,  തനിക്കു ഏതൊക്കെ വിഷയത്തില്‍ ആധികാരികമായ അറിവുണ്ട് അല്ലെങ്ങില്‍ പ്രാവീണ്യം ഉണ്ട് എന്ന് മാലോകരെ ധരിപ്പിക്കണം എന്നതിനുള്ള ശ്രമമാണ്.  പലപ്പോഴും ആദമിന്റെ മകന്‍ അബുവിനെ കുറിച്ച് റിവ്യൂ എഴുതുന്ന വിദ്വാന്‍ തന്റെ പക്ഷി ശാസ്ത്രത്തില്‍ ഉള്ള പ്രാവീണ്യം വ്യക്തമാക്കാന് കൂടുതല്‍ സമയം ചിലവിടുന്നത്‌. പലപ്പോഴും തങ്ങളുടെ അപകര്‍ഷത ബോധത്തിന് മറയായി സത്വ ബോധം എന്ന ഗീര്‍വാണം അടിക്കാനും റിവ്യൂ ഉപയോഗിക്കുന്നതും കാണാം. നായകന്‍റെ തൊലി കറുപ്പായത് കൊണ്ട് മാത്രം ഒരു ഉത്തരാധുനിക ബുദ്ധി ജീവി, ഒരു ചലച്ചിത്രാഭാസത്തെ അതുല്യ കലാസ്രിഷ്ടിയായി വാഴ്ത്തി പാടുന്ന സങ്കടകരമായ കാഴ്ചയും നമ്മുടെ മുന്നിലുണ്ട്. അദ്ധേഹത്തിന്റെ ഭാഗ്യ ദോഷത്തിനു ആ "ചലച്ചിത്രകാരന്‍" ഒരു സവര്‍ണ നാമധാരി ആയി പോയി.. അല്ലെങ്ങില്‍ അവിടെ ഒരു സന്ഘി തെറി വിളിക്ക് കൂടി ഇടം കണ്ടേനെ.  എന്ത് പറഞ്ഞാലും താങ്ങാനും കാണും നാലാള്. കല്ലെറിയാനും കാണും നാലാള്.




അഭിപ്രായങ്ങളൊന്നുമില്ല: